ഒരു ചിരിക്കഥ

തിരക്കിട്ട് സാരിയുടുത്ത് ചോറ്റുപാത്രവും കുടയും ബാഗിലെടുത്തിട്ട് അവൾ ഇറങ്ങി. എട്ടേകാലിന്റെ ബസ്സെങ്കിലും കിട്ടിയില്ലെങ്കിൽ ലേറ്റാവും. അസംബ്ലി തുടങ്ങിയിട്ട് കയറിച്ചെല്ലുന്നത് ശരിയാവില്ല. പ്രത്യേകിച്ചും പിളേളരെ കിടുകിടാ വിറപ്പിക്കുന്ന കണക്ക് ടീച്ചർ. അഞ്ചാറു മിനിട്ട് നടക്കണം ബസ്സ്റ്റോപ്പിലേക്ക്. ഇടക്ക് കണ്ട പരിചയക്കാരോടൊക്കെ ലോഹ്യം പറച്ചിൽ ഒരു തലയാട്ടലിലൊതുക്കി വേഗം നടന്നു. ആവൂ! തക്കസമയത്ത് ബസ് സ്സ്റ്റോപ്പിലെത്തി. സമാധാനം! അസംബ്ലി കഴിഞ്ഞ് സ്റ്റാഫ് റൂമിൽ ചെന്ന് ഫസ്റ്റ് പീരീഡ് ഏതു ക്ലാസ്സാണെന്ന് നോക്കി പോകാനൊരുങ്ങുമ്പോൾ പ്യൂൺ വന്നു പ്രിൻസിപ്പാൾ സിസ്റ്റർ വിളിക്കുന്നു എന്നു പറഞ്ഞു. നടക്കാൻ പോകുന്ന സയൻസ് എക്സിബിഷന്റെ ചുമതല അവൾക്കായിരുന്നു. സിസ്റ്ററിന്റെ മുറിക്ക് പുറത്ത് ചെരുപ്പഴിച്ചു വച്ച് അവൾ കയറി. സിസ്റ്ററിന്റെ മുറിയിൽ ചെരുപ്പിടാറില്ല ആരും. എക്സിബിഷന്റെ കാര്യങ്ങളൊക്കെ സംസാരിച്ച് കഴിഞ്ഞ് അവൾ പുറത്തുകടന്നു. പുറത്തു വച്ചിരുന്ന ചെരുപ്പിൽ ഒന്നു കാണാനില്ല. പട്ടിയൊന്നും വന്നു കടിച്ചു കൊണ്ടുപോകാൻ വഴിയില്ല. ഇതെന്തു മറിമായം! അടുത്ത് മറ്റൊരു ചെരുപ്പ് കിടക്കുന്നുണ്ട്. പഴയ ഒരെണ്ണം. ആ...