Posts

ബാലൻ- the boy

Image
ബാലൻ- the boy ഭൂതകാലത്തിൽ നിന്ന് മകനെയും കൊണ്ട് ഓടിയകലുന്ന ഒരമ്മ.  പലയിടങ്ങളിൽ പല വേഷങ്ങളിൽ പല കഥകൾ മെനഞ്ഞ് അവർ ജീവിതം തന്നെ അഭിനയമാക്കുന്നു. ഭൂതകാലം എത്തിപ്പിടിക്കാൻ നോക്കുമ്പോൾ എന്തും ചെയ്ത് വഴുതിമാറുന്നു. അതിനായില്ലെങ്കിൽ എത്തിപ്പിടിക്കാനായുന്ന കയ്യ് തന്നെ  വെട്ടിമാറ്റുന്നു. ഭൂതകാലത്തോട് സന്ധിചെയ്യാൻ അവൾ തരിമ്പും തയ്യാറല്ല. അവൻ തൻ്റെ ഉള്ളിൽ ഉരുവം കൊണ്ടപ്പോൾ മുതൽ തനിക്കും മകനും ഇടയിൽ മറ്റൊരാൾ വേണ്ടെന്ന് തീരുമാനിച്ചവളാണ് അമ്മ.  അവൻ്റെ അച്ഛനെ അവൾ കൊന്നു കുഴിച്ച് മൂടി മുകളിലൊരു വാഴയും വച്ചു.  ജയിലിൽ പിറന്ന് അവിടെ തന്നെ അമ്മയുടെ കൂടെ വളരുന്ന കുഞ്ഞ് അത്യാവശ്യം കള്ളത്തരങ്ങളൊക്കെ വശത്താക്കിയതിൽ അത്‌ഭുതമില്ല. ജയിലിന് പുറത്ത് സ്ഥിരമായി ഒരു പേരുപോലുമില്ലാതെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പ്രയാണം ചെയ്യുമ്പോഴും അമ്മ മെനയുന്ന കഥകൾ  വേണ്ടപോലെ വേണ്ടയിടത്ത് പറയാൻ അവന് ബുദ്ധിമുട്ടില്ല. എങ്കിലും താനാരാണ് എന്ന് ക്ലാസ്സിൽ പറയേണ്ടി വന്നപ്പോൾ അവൻ പകച്ചു നിൽക്കുന്നു. അവന് നഷ്ടപ്പെടുന്നത് അവൻ്റെ അസ്തിത്വം തന്നെയാണ്. കുറച്ച് കാലത്തെ വേർപാടിന് ശേഷം കൗമാരക്കാരനായി അവൻ വീണ്...

പവിഴദ്വീപ്

Image
  പവിഴദ്വീപ് ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിന് മുമ്പിൽ ഒന്നര മാസത്തിലധികം  സന്തത സഹചാരിയായിരുന്ന കുഞ്ഞുമോൾക്ക് ഉമ്മ കൊടുത്ത് ബൈ പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. വിമാനത്തിലെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ കത്തുന്ന വെയിൽ  കണ്ണുകളെ എരിച്ചു. ടേക്ക് ഓഫ് കഴിഞ്ഞതും ജാലകങ്ങൾ അടച്ച് കണ്ണടച്ചിരുന്നു.  കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകനും കുടുംബവും വസിക്കുന്ന ബഹ്‌റൈനിൽ ഇടയ്ക്കിടെ വന്നു പോകുന്നുണ്ട്. പലപ്പോഴായി പല ഋതുക്കളിലൂടെ  ബഹ്‌റൈനെ ഖണ്ഡശ: അറിഞ്ഞു കൊണ്ടിരിക്കുന്നു.  ജൂലായ് ഓഗസ്റ്റ് മാസങ്ങളിലെ കത്തുന്ന  വേനലിലും വേനലിൻ്റെ കാഠിന്യം കുറയുന്ന ഒക്ടോബർ നവംബർ മാസങ്ങളിലും ഡിസംബർ ജനുവരി മാസങ്ങളിലെ കുത്തുന്ന  ശൈത്യകാലത്തും ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. ഇത്തവണ ഏപ്രിലിൽ ബഹ്‌റൈനിൽ എത്തിയപ്പോൾ നിറങ്ങളുടെ വസന്തകാലം. വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം പൂക്കൾ പുഞ്ചിരി തൂകി സ്വീകരിച്ചു. ഈന്തപ്പനകൾ ഓറഞ്ചു കലർന്ന മഞ്ഞ നിറമുള്ള പൂങ്കുലത്തൊങ്ങലുകൾ  അണിഞ്ഞ് നിന്നിരുന്നു. സിംഗപ്പൂരിനും മാലിദ്വീപിനും പിന്നിൽ ഏഷ്യയില...

ബാഷ്പീകൃതരും പെൺനീതിയും

Image
അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ.  The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ്  എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാ...

ഇത് ധനുമാസക്കാലം

Image
ഇത് ധനുമാസക്കാലം പൂത്തും കായ്ചും നിൽക്കുന്ന മാവുകൾ! നിറയെ കായ്കളണിഞ്ഞ് പുളിമരങ്ങൾ! ഇല പൊഴിഞ്ഞ് പച്ചക്കായകൾ തൊങ്ങൽ ചാർത്തിയ പഞ്ഞിമരങ്ങൾ ! നഷ്ടപ്പെടുന്ന ഇലകൾ നോക്കി നെടുവീർപ്പിടുന്ന തേക്കു മരങ്ങൾ! വഴിയോരങ്ങളിൽ പനംനൊങ്കും കരിക്കും കരിമ്പിൻ ജ്യൂസും വിൽപ്പനക്കാർ! നിളയിലെ ശുഷ്കമായിത്തുടങ്ങുന്ന നീർച്ചാലിൽ കരുത്താർജ്ജിക്കുന്ന പുൽത്തുരുത്തുകൾ ! ഓടി നടക്കുന്ന കുറുമ്പൻ കാറ്റിനെ വാരിപ്പുണരാൻ നോക്കുന്ന വൃക്ഷ സുന്ദരികൾ! അവൻ കുതറിയോടുമ്പോൾ അവരുടെ ചേലകളുലയുന്നു. അലങ്കാരങ്ങൾ ഉതിർന്ന് വീഴുന്നു! കാറ്റിനിത്തിരി ഉന്മേഷക്കുറവുണ്ടെങ്കിലും രാവിനത്ര കുളിരില്ലെങ്കിലും ഇത് ധനുമാസക്കാലം! പ്രീത രാജ്

കലാച്ചി

Image
കലാച്ചി കെ.ആർ. മീര ഡി.സി.ബുക്സ് കൊച്ചുമോൾ കുഞ്ഞിപ്പാപ്പുവിന് fairy tales വായിച്ചു കൊടുത്തിരുന്നപ്പോൾ തന്നെയാണ് ' കലാച്ചി ' വായന തുടങ്ങിയത്. ആ വായന എല്ലാ യക്ഷിക്കഥകൾക്കുള്ളിലും മറ്റൊരു പൊരുൾ തേടാൻ പ്രേരിപ്പിച്ചു.   Sleep as a political metaphor in fairy tales എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനിടയിൽ കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഉറക്കരോഗ ബാധിത പ്രദേശത്തെത്തി ജയിലിലായ കാമുകനെ അന്വേഷിച്ച് ഡോ. ഫിദ നടത്തുന്ന യാത്ര ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയം. കസാഖ്സ്ഥാനിലെ പുൽമേടുകളും തടാകങ്ങളും പാറക്കെട്ടുകളും ബിർച്ച്, പോപ്ളാർ തുടങ്ങിയ മരങ്ങളും ആ കഥക്ക് മനോഹരമായ ഭൂമികയൊരുക്കുന്നു. ഇലകൾ പൊഴിച്ചും മഞ്ഞു പെയ്യിച്ചും കാറ്റായും ഇളവെയിലായും മഴയായും പ്രകൃതി അതിൽ പങ്കു ചേരുന്നു. പോസിഡോൺ എന്ന കുതിരയും കുഞ്ഞി എന്ന കുട്ടിച്ചെന്നായയും അക്കു എന്ന വേട്ടപ്പരുന്തും മറ്റു കഥാപാത്രങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ കയ്യാളുന്നു. കാറ്റിൽ ഓളങ്ങൾ തീർത്ത് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന സ്റ്റെപ്പിയും ടെൻ്റിനുള്ളിൽ ചാരിയിരുന്ന് പുഞ്ചിരി പൊഴിക്കുന്ന അസ്ഥികൂടവും മാന്ത്രികതയുടെ കടും നിറങ്ങൾ പകർന്ന് യക്ഷിക്കഥയെ പൂർ...

Eko

Image
ഒരു അണുബാധ കാരണം ശബ്ദം നഷ്ടപ്പെട്ട് വിശ്രമിക്കുമ്പോഴാണ് Eko കണ്ടത്. അത് നന്നായി. ഈയിടെ കണ്ട വളരെ നല്ല ഒരു സിനിമയാണ്  ബാഹുൽ രമേഷിൻ്റെ തിരക്കഥക്ക് ദിൻജിത്  അയ്യത്തൻ ദൃശ്യഭാഷ്യം നൽകയ Eko. കഥയും കഥാപാത്രങ്ങളും  ഭൂമികയും എല്ലാം കൂടിച്ചേർന്ന് ഗൂഢമായ രഹസ്യം ഇതൾ വിടരുന്ന രീതി വളരെ ഇഷ്ടപ്പെട്ടു.  മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന് എത്രയെത്ര മാനങ്ങളുണ്ട് എന്നും  Protection ഉം Restrictions ഉം എങ്ങനെ  വേർതിരിച്ചറിയാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്നു എന്നും ചിന്തിപ്പിക്കുന്നു , Eko. അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചപ്പോൾ പീയൂസായി സന്ദീപ് പ്രദീപ് എന്ന യുവനടനും മോഹൻ പോത്തനായി വിനീതും ഗംഭീരമായി.  പ്രീത രാജ്

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...