Posts

തീർത്ഥയാത്ര

Image
പഠന കാലത്ത് ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടും തീരെ താത്പര്യമില്ലായിരുന്നു.  'എന്തിനിതൊക്കെ പഠിക്കണം ' എന്നായിരുന്നു അക്കാലത്തെ ചിന്ത. അവയുടെ പ്രാധാന്യം അറിയാൻ ഏറെ കാലമെടുത്തു.  ഇയിടെയായി ഏറ്റവും താത്പര്യം ഈ രണ്ടു വിഷയങ്ങളിലാണ്. മനുഷ്യരാശി നടന്നു നീങ്ങിയ വഴികൾ-ചരിത്രമുറങ്ങുന്ന കോട്ട കൊത്തളങ്ങൾ! നിണമണിഞ്ഞ മൺതരികൾ!  പർവ്വതങ്ങൾ! ഗർത്തങ്ങൾ! സമതലങ്ങൾ! കിണറുകൾ, കുളങ്ങൾ, അരുവികൾ, പുഴകൾ, സമുദ്രങ്ങൾ! ചുറ്റും അലയടിക്കുന്ന മാറ്റങ്ങളുടെ തിരമാലകൾക്കിടയിൽ  പൗരാണികതയുടെ, ആത്മീയതയുടെ ചെറുദ്വീപുകൾ പോലെ ദേവാലയങ്ങൾ! മഹാക്ഷേത്രങ്ങൾ! വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങൾ! എല്ലാം കാണണം, അറിയണം എന്ന വ്യഗ്രതയാണ് ഈയിടെയായി.  പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, (ക്ഷേത്രം എന്നല്ല, മടപ്പുര എന്നാണ് പറയേണ്ടത് ) കാണണമെന്ന മോഹമുദിച്ചിട്ട് കുറെ കാലമായിരുന്നു. യാത്ര സാധ്യമായത് ഇപ്പോഴാണ്, കൃത്യമായി പറഞ്ഞാൽ 2024 മെയ് 7ന് . രാവിലെ വന്ദേ ഭാരത് ട്രെയിനിൽ എറണാകുളത്ത് നിന്ന് പുറപ്പെട്ടു. അച്ഛനും അമ്മയും ചെറിയമ്മമാരും ചെറിയച്ഛൻമാരുമടങ്ങുന്ന തീർത്ഥാടക സംഘം ഷൊർണൂരിൽ നിന്ന് ട്രെയിനിൽ കയറി. പന്ത്രണ്ടരയോടെ ക...

മഴയോർമ്മകൾ

Image
മഴയോർമ്മകൾക്ക് ഇലച്ചാർത്തുകളിൽ നിന്നിറ്റ് വീഴുന്ന വെള്ളത്തുള്ളികളുടെ മനോഹാരിതയാണ്, വശ്യതയാണ്.  മഴക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ഉറവകളുണ്ട്, അനുഭൂതികളുണ്ട്.  മഴക്ക് മാത്രം മുളപ്പിക്കാൻ കഴിയുന്ന പുതുനാമ്പുകളുണ്ട്, വികാരങ്ങളുണ്ട്.  മഴയോർമ്മകൾ തുടങ്ങുന്നതെവിടെയാണ്? കുഞ്ഞു വർണ്ണക്കുട നിവർത്തി പിടിച്ച് വെളളക്കുഴികളിൽ ചവിട്ടിത്തെറിപ്പിച്ച് കുടയ്ക്ക് പുറത്തേക്ക് കൈനീട്ടി മഴയെ കൈക്കുമ്പിളിലാക്കി നടന്നകന്ന ബാല്യത്തിലാണോ?അതോ  മുറ്റത്തെ കെട്ടിക്കിടക്കുന്ന കലക്ക വെള്ളത്തിലൊഴുക്കുന്ന കടലാസുതോണികളിലോ?. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാറ്റിനൊത്ത് അങ്ങോട്ടുമിങ്ങോട്ടും നീങ്ങി  മുങ്ങിപ്പോകുന്ന അല്ലെങ്കിൽ ചേറിലടിഞ്ഞ് പോകുന്ന കടലാസുവഞ്ചികൾ. ഇപ്പോഴും ഒരു തുണ്ട് കടലാസോ നോട്ടീസോ കിട്ടിയാൽ   കൈകളിൽ അവ കടലാസുവഞ്ചികളായി ഏതോ ഒർമ്മകളിലാടിയുലയുന്നു.  മേൽക്കൂരയിൽ നിന്നൊഴുകി വീഴുന്ന മഴ വെള്ളം സ്യഷ്ടിക്കുന്ന നീർക്കുമിളകളെ കൗതുകത്തോടെ നോക്കി നിന്നിരുന്നു.  നിമിഷങ്ങൾക്കുള്ളിൽ പൊട്ടിപ്പോകുന്ന നീർക്കുമിളകൾ ഉള്ളിലുണ്ടാക്കിയിരുന്ന കുഞ്ഞു നിരാശകൾ...  പൊലി കൂട്ടി വ...

മൂന്നാർ

Image
മൂന്നാർ കോട്ടയത്ത് താമസിക്കുമ്പോഴാണ് ആദ്യത്തെ മൂന്നാർ യാത്ര. തൊണ്ണൂറുകളുടെ  രണ്ടാം പകുതിയിലെപ്പോഴോ ആണ്.  ഓഫീസും വീടുമായി രാവിലെ മുതൽ രാത്രി വരെ യന്ത്രം പോലെ നിരന്തരം പണികളിൽ വ്യാപൃതയായിരുന്ന കാലമായിരുന്നു എങ്കിലും കോട്ടയം  ദീപ്തസുന്ദരമായ ഓർമ്മയാണ് എനിക്ക്. എന്റെ ചെറിയ ഓഫീസിൽ ( LICയുടെ കരിയർ ഏജന്റ്സ് ബ്രാഞ്ച് ) എല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. അതുകൊണ്ട് തന്നെ മോനെ വൈകുന്നേരം ഓഫീസിൽ ഇറക്കിവിടുമ്പോൾ ഞാനെന്തെങ്കിലും തിരക്കിലായാലും അവനോ മറ്റുള്ളവർക്കോ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. കാർട്ടൂൺ വരച്ചു കൊടുത്തും തമാശകൾ പറഞ്ഞും സ്ക്കൂൾ വിശേഷങ്ങൾ ചോദിച്ചും എന്റെ സഹപ്രവർത്തകർ അവനെ രസിപ്പിച്ചിരുന്നു. ഒരിക്കൽ അവന്റെ വാൻ കേടായി എത്താൻ വൈകിയപ്പോൾ ഓഫീസ് സമയം കഴിഞ്ഞിട്ടും ഏറെ നേരം അവനെ കാത്ത് എന്റെ കൂടെ നിന്നതും ഒരുപാട് സ്നേഹത്തോടെ ഓർക്കുന്നു. ഇപ്പോഴും, LIC തന്നെ വിട്ടിട്ട് വർഷങ്ങളായിട്ടും കുറച്ച് നല്ല സൗഹൃദങ്ങളും  അവിടെ നിന്ന് കിട്ടി. ഇടക്ക് ഫോണിലൂടെ തനത് കോട്ടയം രീതിയിൽ, " എന്നാണ്ട് " എന്ന് ചോദിച്ച് തുടങ്ങുന്ന സംഭാഷണങ്ങളിലൂടെ ഊട്ടി ഉറപ്പിക്കപ്പെടുന്ന സൗഹൃദങ്ങൾ. ...

ചുറ്റുവിളക്ക്

Image
ചുറ്റുവിളക്കിന്റെ പ്രഭയിൽ ആര്യൻ കാവ്. പ്രശാന്ത സുന്ദര വള്ളുവനാടൻ ഗ്രാമഭംഗി... ചുറ്റുമതിലിനോട് ചേർന്ന പടികളിൽ ഇരിക്കുമ്പോൾ  ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം... അമ്മൂമ്മയുടേയും മുത്തശ്ശന്റയും കൂടെ പൂരക്കാലത്ത് മാന്നന്നൂർ ദേശക്കുതിരയെ കാത്തിരുന്നിരുന്നു ഇതു പോലെ.. പായസത്തിന് വേണ്ടി കാത്തിരുന്നപ്പോൾ തെളിഞ്ഞ ആകാശത്ത് കണ്ട നക്ഷത്രങ്ങൾക്ക് അതേ സ്നേഹവാത്സല്യഭാവം..

പുഴ

Image
പുഴ അനവരതം ഒഴുകി... ചെറിയ പാറകൾ കയറിയിറങ്ങി... വലിയ പാറകളിൽ തട്ടിച്ചിതറി ... സമുദ്രത്തിൻ അനന്തതയിലേക്ക് ... പുഴ അനവരതം ഒഴുകി ... ചിലപ്പോൾ കലങ്ങി ദുഃഖാർത്തയായി... ചിലപ്പോൾ മുടിയഴിച്ചുന്മാദിനിയായി... ചിലപ്പോൾ ചെറുഓളങ്ങളാം ശ്വാസത്തോടെ ശാന്തയായി സൗമ്യയായി... തീരത്തെ പൂമരങ്ങൾ ..... പുഷ്പവൃഷ്ടി നടത്തുമ്പോൾ ... അലസമൊരു പുഞ്ചരിയാൽ... അവൾ വശ്യമനോഹരിയായി... കുസൃതിക്കാറ്റിൻ ചുറ്റിക്കളിയിൽ ..... ചിലപ്പോൾ ഗൂഢസ്മിതം പൊഴിച്ച് .... ചിലപ്പോൾ കളകളാ പൊട്ടിച്ചിരിച്ച് .... അവൾ ചപലകന്യകയായി....... തന്നിലേക്കെറിഞ്ഞ കല്ലുകളും മാലിന്യവും അടിത്തട്ടിലെ നിഗൂഢതയിലൊളിപ്പിച്ച് ... വലിച്ചെറിഞ്ഞവരെ തിരിഞ്ഞു നോക്കാതെ ഓളങ്ങൾ  അടക്കിപ്പിടിച്ചവളൊഴുകി.. നിർമമയായി ... പുഴക്ക് ഒഴുകാതെ വയ്യല്ലോ! സമുദ്രമാം സത്യത്തിൽ ലയിക്കാതെ വയ്യല്ലോ! പ്രീത രാജ്

ദശരഥൻ

Image
ദശരഥൻ സരയൂതീരത്തെ സമ്പൽ സമൃദ്ധമായ കോസല രാജ്യത്തിൻ്റെ പ്രൗഢവും മനോഹരവുമായ അയോദ്ധ്യ എന്ന  രാജധാനിയിൽ മഹാരഥന്മാരാൽ പരിവൃതനായി  ദശരഥൻ വാണരുളി.  " അമിതഗുണവാനാം നൃപതി ദശരഥ- നമലനയോദ്ധ്യാപതി ധർമ്മാത്മാവീരൻ അമരകുലവരതുല്യനാം സത്യപരാ- ക്രമനംഗജസമൻ കരുണാരത്നാകരൻ കൗസല്യാദേവിയോടും ഭർത്തൃ- ശുശ്രൂഷയ്ക്കേറ്റം കൗശല്യമേറീടും കൈകേയിയും സുമിത്രയും......" അനപത്യദുഃഖത്താൽ  ദശരഥമഹാരാജാവ്  അത്യന്തം ഖിന്നനായി. പും എന്ന നരകത്തിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവനാണ് പുത്രൻ. പുത്രനില്ലാതെ പരലോകത്ത് നല്ലൊരു ഗതിയുണ്ടാവുക കഷ്ടം.  രാജഗുരുവായ  വസിഷ്ഠമഹർഷിയുടെ നിർദ്ദേശാനുസരണം അശ്വമേധവും   ഋശ്യശൃംഗനാൽ പുത്രകാമേഷ്ടിയാഗവും നിർവഹിച്ചു. യാഗാഗ്നിയിൽ നിന്ന് ലഭിച്ച ദിവ്യ പായസം കൗസല്യ, കൈകേയി എന്ന പത്നിമാർക്ക് വീതിച്ചു നൽകി. രണ്ടു പേരും അവർക്ക് കിട്ടിയതിൽ നിന്നോരോ പങ്ക് സുമിത്രക്ക് നൽകി.  പായസപ്രഭാവത്താൽ മൂന്നു പത്നിമാരും ഗർഭം ധരിച്ചു. യഥാകാലം നാലു പുത്രന്മാർക്ക് ജന്മം നൽകി.  " ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്കലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ" " പെറ്റിത...

മഴ

Image
മഴ ... വല്ലാത്തൊരിന്ദ്രജാലക്കാരൻ ... വന്മരങ്ങളെപ്പോലും  ഉന്മാദിനികളാക്കുന്നവൻ.. അവന്റെ കരുത്തിൽ ചിലപ്പോഴെങ്കിലും.. അടിതെറ്റിപ്പോകാമെന്നറികിലും ..., അവന്റെ താളത്തിൽ .. നനഞ്ഞു കുതിർന്ന്,.. മതിമറന്നങ്ങനെ ആടിയുലയുന്നു..... മഴ... മനസ്സുകളെ ചപലമാക്കുന്നവൻ.. അവന്റെ ഭാവമാറ്റങ്ങൾക്കനുസരിച്ച് ... ഉന്മാദത്തിലേക്കും വിഷാദത്തിലേക്കും... മാറി മാറിയാടിയുലഞ്ഞ് പാവം മനസ്സുകൾ.. മഴ ... ചപലമാന്ത്രികനെന്നറികിലും... ആ വശ്യസൗന്ദര്യത്തിൽ മതിമറക്കാതെ വയ്യ! അവന്റെ പ്രണയത്തിൽ നനയാതെ വയ്യ! വന്യാസക്തിയിൽ കുതിർന്നലിയാതെ വയ്യ! പ്രീത രാജ്