Posts

ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ്

Image
ദക്ഷിണായനം - ന്യൂസിലാൻഡ്, തെക്കൻ ദ്വീപ് തെക്കൻ ശാന്ത സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ ന്യൂസിലാൻഡ് ഏറ്റവും അടുത്ത അയൽ രാജ്യമായ ഓസ്ട്രലിയയിൽ നിന്ന് 1600 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. പ്രധാനമായും വടക്ക്, തെക്ക് ദ്വീപുകളും ( North and South islands) മറ്റനേകം ചെറുദ്വീപുകളും ചേർന്നതാണ് ന്യൂസിലാൻഡ്. പോളിനേഷ്യയിൽ നിന്നെത്തി കുടിയേറിപ്പാർത്തവരാണ് ന്യൂസിലാൻഡിലെ ആദിവാസികളായ മാവോറികൾ(Maori).  ഡച്ച് നാവികനായ Abel Janszoon Tasman  ആണ് (1642)  ന്യൂസിലാൻഡിൽ എത്തിയ ആദ്യ യൂറോപ്യൻ. എങ്കിലും 1769 ൽ ബ്രിട്ടിഷ് നാവികനായ ക്യാപ്റ്റൻ ജെയിംസ് കുക്കിൻ്റെ ( James Cook) സന്ദർശനമാണ് വൻതോതിൽ ബ്രിട്ടീഷ് കുടിയേറ്റത്തിനും കോളനിവൽക്കരണത്തിനും വഴിവച്ചത്. സമുദ്രത്താലും ടാസ്മാൻ കടലിനാലും ചുറ്റപ്പെട്ട് കിടക്കുന്ന,  ഒരു രാജ്യമായും കര അതിർത്തി പങ്കിടാത്ത ന്യൂസിലാൻഡിന് തനതു ജൈവ വൈവിധ്യമുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത പ്രധാനമായും പാൽ, പാലുൽപ്പന്നങ്ങൾ, കമ്പിളി, മാംസം, വൈൻ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിലോലമായ പരിസ്ഥിതിയും ജൈവസമ്പത്തും സംരക്ഷിക്കാൻ ന്യൂസിലാൻഡ് സർക്കാർ ബദ്ധശ്രദ...

ദക്ഷിണായനം_ ബ്ലൂ മൗണ്ടൻസ്

Image
ദക്ഷിണായനം - ബ്ലൂ മൗണ്ടൻസ് സിഡ്നിയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ പടിഞ്ഞാറോട്ട് യാത്ര ചെയ്താൽ ബ്ലൂ മൗണ്ടൻസിൽ എത്താം. ഗ്രേറ്റർ സിഡ്നി പ്രദേശത്തിൻ്റെ പടിഞ്ഞാറൻ അതിരാണ് ബ്ലൂ മൗണ്ടൻസ്. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തിന് സമാന്തരമായി നട്ടെല്ലു പോലെ സ്ഥിതി ചെയ്യുന്ന ദ ഗ്രേറ്റ് ഡിവൈഡിങ്  റേഞ്ചിൻ്റെ (The Great Dividing Range) ഭാഗമാണ് ഈ പർവ്വതപ്രദേശം. പർവ്വതാഗ്രങ്ങളും മലഞ്ചെരിവുകളും പീഠഭൂമികളും താഴ് വരകളും  യൂക്കാലിപ്റ്റസ്  കാടുകളും ചേർന്ന ഈ പ്രദേശത്ത് അനാദികാലം മുതലേ ആദിവാസി ജനത (aboriginals ) വാസമുറപ്പിച്ചിരുന്നു. അതിനാൽ തന്നെ ബ്ലൂ മൗണ്ടൻസ് അനേകം മിത്തുകളുടെയും നാടോടിക്കഥകളുടെ വേദിയാണ്. പേര് ബ്ലൂ മൗണ്ടൻ എന്നാണെങ്കിലും പ്രധാനമായും സാൻഡ് സ്റ്റോൺ നിർമ്മിതി ആണ് ബ്ലൂ മൗണ്ടൻ . യൂക്കാലിപ്റ്റസ് ഇലകളിൽ നിന്നുള്ള ബാഷ്പംശങ്ങൾ അന്തരീക്ഷത്തിൽ തങ്ങി ഉണ്ടാക്കുന്ന നീലിമ കലർന്ന മൂടൽമഞ്ഞാണത്രെ പേരിലെ നീലിമയ്ക്കാധാരം.  1813 ൽ ഗ്രിഗറി ബ്ലാക്സ് ലാൻഡ് ( GregoryBlaxland), വില്യം ലോസൺ ( William Lawson), വില്യം ചാൾസ് വെൻ്റ് വർത്ത് ( William CharlesWentworth) എന്നിവർ ചേർന്ന  ആദ്യ യൂറോപ്...

ദക്ഷിണായനം- സിഡ്നി

Image
ദക്ഷിണായനം - സിഡ്നി ആസ്ട്രേലിയയുടെ കിഴക്കൻ തീരത്ത്  സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തിൻ്റെ തലസ്ഥാനമാണ് സിഡ്നി. ആസ്ട്രേലിയയുടെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സിഡ്നി അവിടത്തെ ഏറ്റവുമധികം  ജനസംഖ്യയുള്ള നഗരവും കൂടിയാണ്. കിഴക്ക് ശാന്ത സമുദ്രവും പടിഞ്ഞാറ് ബ്ലൂ മൗണ്ടൻ പർവ്വത നിരകളും ഗ്രേറ്റർ സിഡ്നി മേഖലയ്ക്ക് അതിരിടുന്നു. 1770 ഏപ്രിലിലാണ് ലഫ്. തോമസ് കുക്ക് എന്ന ബ്രിട്ടീഷ് നാവികൻ ഇന്നത്തെ സിഡ്നിയുടെ ഭാഗമായ ബോട്ടണി ബേയിൽ എത്തിച്ചേർന്നത്. അവിടത്തെ ആദിവാസി ജനതയുടെ ശക്തമായ എതിർപ്പ് നേരിട്ട് ഒരാഴ്ചയോളം അവിടെ തങ്ങിയതിനു ശേഷം അദ്ദേഹം തിരികെ പോയി. തെക്കൻ ഭൂഖണ്ഡത്തിലെ ( The land down under) വനവിഭവങ്ങളിലും മറ്റു ഭൂവിഭവങ്ങളിലും കണ്ണു നട്ടിരുന്നിരുന്ന യൂറോപ്യൻ നാവിക ശക്തികളുടെ അധിനിവേശത്തിന് തുടക്കമിട്ടത് ആ യാത്രയാണ്. പതിനെട്ട് വർഷങ്ങൾക്ക് ശേഷം ക്യാപ്റ്റൻ ആർതർ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ എഴുനൂറോളം ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമായി എത്തിയ കപ്പൽ സംഘം, 1788 January 26 ന്  പോർട്ട് ജാക്സണിൽ ( Port Jackson ) ൽ ഒരു ബ്രിട്ടീഷ് പീനൽ കോളണി സ്ഥാപിച്ചു. ആ ദിവസമാണ് ഇന്ന് ആസ്ട്രേലിയ ...

ദക്ഷിണായനം - കെയ്ൻസ്

Image
ദക്ഷിണായനം - കെയ്ൻസ് ആസ്ട്രേലിയയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ ക്വീൻസ് ലാൻഡിലെ ഒരു തുറമുഖപട്ടണമാണ് കെയ്ൻസ് ( Cairns). ക്വീൻസ്  ലാൻഡിൻ്റെ വടക്കു കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന Cairns ലേക്ക് സംസ്ഥാന തലസ്ഥാനമായ ബ്രിസ്ബ്രേനിൽ നിന്ന് ആയിരത്തിലധികം കിലോമീറ്റർ ദൂരമുണ്ട്. Hodgekinson നദിയുടെ പ്രാന്തപ്രദേശങ്ങളിൽ കണ്ടെത്തിയ സ്വർണ്ണ ശേഖരങ്ങളാണ് 1876 ൽ Cairns പട്ടണം സ്ഥാപിതമാവാൻ കാരണം. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനും സഖ്യകക്ഷികളുമായുള്ള തീവ്രനാവികയുദ്ധത്തിന്( The battle of the coral sea) വേദിയായിരുന്ന ചരിത്രവുമുണ്ട് Cairns ന് . തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവുമുള്ള ഈ പട്ടണം  ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള The Great Barrier reef ,  ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മഴക്കാടുകളായ   Kuranda Rainforest എന്നിവിടങ്ങളിലേക്കുള്ള അടുപ്പം കാരണം ആസ്ട്രേലിയയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രബലസ്ഥാനം അലങ്കരിക്കുന്നു. മെൽബണിൽ നിന്ന് 3 മണിക്കൂർ 20 മിനിറ്റാണ് Cairns ലേക്ക് ഫ്ലൈയിംഗ് ടൈം. സന്ധ്യയോടെ ഞങ്ങൾ കെയ്ൻസിൽ എത്തി. ലഗ്ഗേജ് ബൽറ്റിൽ ആദ്യത്തെ ലഗ്ഗേജ് വരാൻ ഏറെ ക...

തെക്കോട്ടിറക്കം- മെൽബൺ

Image
  തെക്കോട്ടിറക്കം- മെൽബൺ കഴിഞ്ഞ വർഷം ഭൂമിയുടെ വടക്കെയറ്റത്തുള്ള രാജ്യങ്ങളിലേക്ക് നടത്തിയ യാത്ര കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചതാണ് അടുത്തതൊരു തെക്കോട്ടിറക്കമാകണമെന്ന് . ആസ്ട്രേലിയയുടെ വിസ പ്രൊസസ്സിങ്ങ് താമസം ടൂർ താറുമാറാക്കുമോ എന്ന ഭയമുണ്ടായിരുന്നു. പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പാണ് വിസ കിട്ടിയത്. കുറച്ചു പേർക്ക് വിസ കിട്ടാൻ പിന്നെയും വൈകി. ഒടുവിൽ  നവംബർ 2ന് രാത്രി പാക്ക് ചെയ്ത് കൊച്ചി ഇൻ്റർനാഷണൽ ടെർമിനലിൻ്റെ എട്ടാം നമ്പർ പില്ലറിൻ്റെ അരികിൽ സഹയാത്രികരോട് ചേർന്നു. പതിനഞ്ച് തവണ ആസ്ട്രേലിയയിൽ യാത്രാ സംഘങ്ങളെ നയിച്ചു കൊണ്ടു പോയിട്ടുള്ള സോമൻസ് ലിഷർ ടൂർസിൻ്റെ ടൂർ മാനേജർ ഹരിക്കും വിസ പുതുക്കി കിട്ടാൻ വൈകി. ഒടുവിൽ സോമൻസിൻ്റെ CEO സാക്ഷാൽ സോമൻസാർ തന്നെ ടൂർ മാനേജരുടെ കുപ്പായമണിഞ്ഞ് ഞങ്ങൾക്കൊപ്പം ചേർന്നു. മലേഷ്യ എയർലൈൻസ് വിമാനത്തിൽ നവംബർ 3 ന് പുലർച്ചെ 12 55 AM ന് ഞങ്ങളുടെ സംഘം കോലാലംപൂരിലേക്ക് യാത്ര തിരിച്ചു. ഏഴരയോടെ കോലാലാപുരിൽ എത്തിച്ചേർന്നു.9 55 AM ന് മെൽബണിലേക്കുള്ള വിമാനം കയറി. ഫ്ലൈറ്റ് മാപ്പിൽ നോക്കിയിരുന്നപ്പോൾ ഉപരിതലമാകെ അലയടിക്കുന്ന സമുദ്രത്തിനിടയിൽ അങ്ങിങ്ങായി കി...

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...