Posts

Showing posts from October, 2020

വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്

Image
വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര  കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച്  രണ്ടു  മാസക്കാലം അവന്റെ ജൈത്രയാത്രയാണ്. പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും.    വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള   സ്ഥിരം ഫോൺ വിളികളിൽ  ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ"  എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം.  ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്.  കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും  വല്ലാത്തൊരു  ആകർഷണമാണ് വൃശ്ചിക കാറ്റിന്.  ഗൃഹാതുരത്വത്തിന്റെ  മാമ്പൂ മണമുള്ള കാറ്റ്.  കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി...

തുലാവർഷ മഴ

Image
അടക്കിപ്പിടിച്ച ഘനീഭവിച്ച ദുഃഖം പൊറാഞ്ഞ് സർവ്വ നിയന്ത്രണങ്ങളും വിട്ട് തലതല്ലി നെഞ്ചത്തടിച്ച് ആർത്തലച്ച് വിലപിക്കുന്ന പോലെ തുലാവർഷമഴ... ധാരയാരയായൊഴുകുന്ന കണ്ണുനീർ പോലെ കലങ്ങിയൊഴുകുന്ന പ്രകൃതിയുടെ  കണ്ണുനീർച്ചാലുകൾ ...  അണപൊട്ടി ഒഴുകിയ ദു:ഖം തോർന്ന്  പിന്നെയും അവശേഷിക്കുന്ന ഏങ്ങലടികൾ പോലെ  അകന്നു പോകുന്ന ഇടിയൊച്ചകൾ .. ഇടക്കെങ്കിലും ഇങ്ങനെ കരഞ്ഞു തോർന്നേ മതിയാകൂ ... പ്രകൃതിക്കും മനുഷ്യനും... പ്രീത രാജ്  

അവൾ

Image
കുട്ടിയായിരുന്നപ്പോൾ ..... സാരിത്തുമ്പിന്റെയും കൈകളുടെയും ബന്ധനത്തിലായിരുന്നു... അപ്പോഴവൾ .... ചാഞ്ചാടുന്ന പാവക്കുട്ടിയിലും .. കുന്നിക്കുരുവിലും കുപ്പിവളകളിലും വളപ്പൊട്ടുകളിലും ആനന്ദം കണ്ടു..  സ്വപ്നങ്ങളിൽ... പൂക്കൾ ചിരിച്ചു.. പൂത്തുമ്പികൾ വട്ടമിട്ട് പറന്നു.... തിത്തിരിപ്പക്ഷികൾ  കലപില കൂട്ടി... കൗമാരത്തിൽ ..... അഴികളുള്ള കൂടുണ്ടായി.. സ്നേഹത്തിന്റെയും... കരുതലിന്റെയും.. അനേകം ലിഖിതാലിഖിത സമൂഹനിയമങ്ങളുടെയും ... വർണ്ണനൂലുകളാൽ തൊങ്ങലിട്ട  ഭംഗിയുള്ള അഴികൾ... കൂടിന് കട്ടിച്ചില്ല് മേലാപ്പായിരുന്നു ... അപ്പോഴവൾ ..... പുസ്തകങ്ങളിൽ മുഖം ചേർത്ത്   മായിക ലോകത്തിൽ മുഴുകി.... പലതരക്കാരുമായി ചങ്ങാത്തം കൂടി..... പ്രണയത്തിലായി..... കൈകോർത്ത്  പിടിച്ച് വിദൂരദേശങ്ങളിൽ  കാലാതീതമായി സഞ്ചരിച്ചു.....  ഭാര്യയായി .... അമ്മയായി.... ഉദ്യോഗസ്ഥയായി..... പിന്നെന്തൊക്കെയോ ആയി ...  യൗവ്വനം ഒഴുകിപ്പോയി....  അതിനിടയിൽ അവൾ എവിടെയോ പോയി .. അതോ ഒളിച്ചിരുപ്പുണ്ടായിരുന്നോ .... അറിയില്ല...  തിരയാൻ നേരമില്ലായിരുന്നല്ലോ....  തലയിൽ വെള്ളിവരകളും ... മൂക്കിനു...

വിഷാദം

Image
നനഞ്ഞു കുതിർന്ന ഈ പുലരിയിൽ... പെയ്തു തോർന്ന മഴയുടെ ... ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ പോലെ ... കണ്ണുകൾ തുളുമ്പിപ്പോകുന്നല്ലോ! ഇനിയും പെയ്തൊഴിയാനായി മൂടിനിൽക്കുന്ന കാർമേഘങ്ങൾ പോലെ... ഇടനെഞ്ചിൽ ദുഃഖം കനത്തു കിടക്കുന്നല്ലോ! ഹൃദയ താളം മുറുകുന്നല്ലോ!!