Posts

ഒരു കാകപുരാണം

Image
വെളുപ്പിന് നാലുമണിക്ക് ഉറക്കമുണർന്നു വൈകിവന്ന ധനുമാസക്കുളിരിൽ മൂടിപ്പുതച്ച് വെറുതെ കിടന്നപ്പോൾ ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിലക്കൽ. രാത്രി കിടക്കുമ്പോഴും കേട്ടിരുന്നു അതേ ശബ്ദം. ഇതിനൊന്നും ഉറക്കവുമില്ലേ എന്നോർത്ത് കിടന്നപ്പോഴാണ് കാക്കയെ ഓർത്തത്.  ഈയിടെയായി പണ്ടത്തെ പോലെ കാണാറില്ല കാക്കകളെ. മൈനകളും പൂത്താങ്കീരികളും ഇരട്ടവാലൻമാരും കുഞ്ഞിക്കിളികളും ചെമ്പോത്തും കുയിലും എന്തിന് മയിലു പോലും വിലസി നടക്കുന്ന തൊടിയിലെവിടെയും കാക്കയെ കാണുന്നില്ല.  പണ്ടൊക്കെ അടുക്കളപ്പുറങ്ങൾ അവരുടെ സ്ഥിരം ആവാസസ്ഥലമായിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന സാധനങ്ങളൊക്കെ തക്കം പാർത്ത് കൊത്തിയെടുത്ത് പറന്നിരുന്നു. "പോ കാക്കേ" എന്ന് വടിയെടുത്ത് ആട്ടുമ്പോഴേക്കും കാക്ക കാര്യം സാധിച്ച് മരക്കൊമ്പിലെത്തിക്കാണും. കാക്ക കരയുമ്പോൾ "ഇന്നാരാണാവോ വിരുന്നു കാർ. ? കാക്ക കുറെ നേരമായല്ലോ വിരുന്നു വിളിക്കുന്നു"  എന്നും ആലോചിച്ചിരുന്നു വീട്ടമ്മമാർ.  ഉണ്ണികളുടെ മാമുവിന്റെ പങ്കു പറ്റാനും കാക്ക റെഡിയായിരുന്നു. കാക്കയ്ക്കൊരുരുള കൊടുത്താലേ അടുത്ത ഉരുളക്കായി എന്റെ മോൻ വായ തുറക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു കാക്...

ഒരു തിരുവാതിര രാവിൽ...

പ്രകൃതിയൊരുക്കുന്ന വേദികളാണ് എന്നും ആഘോഷങ്ങളുടെ ജീവനും, ഗൃഹാതുരത്വത്തിന് പ്രധാന കാരണവും എന്ന് തോന്നിയിട്ടുണ്ട്. കൂവയും പുഴുക്കും ചോഴിയും ഒക്കെയുണ്ടെങ്കിലും കുളിരും കാറ്റും നിലാവുമായി പ്രകൃതി വേദിയൊരുക്കിയാലേ തിരുവാതിരക്ക് മിഴിവുള്ളൂ. ഇത്തവണ ഒന്നും അത്രക്കണ്ടട് വെടിപ്പായില്ലാന്ന് തോന്നി. വെറുതെ പുറത്തെ  രാത്രിയിലേക്ക് നോക്കിയിരിക്കുമ്പോൾ പരിഭവം തീർക്കാനെന്ന പോലെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം. ഇരുട്ടിൽ പ്രതീക്ഷയുടെ ഇത്തിരി വെട്ടവുമായി പറക്കുന്ന മിന്നാമിനുങ്ങുകൾ.  എത്രയോ കാലമായി ഒരു മിന്നാമിനുങ്ങിനെ കണ്ടിട്ട് !  കുറേ നേരം കൺമുൻപിൽ  ഇത്തിരി വെളിച്ചവുമായി അതങ്ങനെ  പറന്ന് നടന്നു. ഒടുവിൽ അടുത്ത കസേരയിൽ തളർന്ന് വന്നിരുന്നു. അതിനെയും കൊവിഡ് ബാധിച്ചിരുന്നോ ആവോ! ഉള്ളിലൂറുന്ന ഒരു ചെറു ചിരിയിൽ  പരിഭവം അലിഞ്ഞില്ലാതാവുന്നതറിയുന്നു. പ്രീത രാജ്

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി

Image
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ടി.ഡി.രാമകൃഷ്ണൻ വായിച്ചു കൊണ്ടിരുന്നപ്പോൾ ഗൂഗിളിൽ ഏറെ തവണ തിരഞ്ഞു, ശ്രീലങ്ക എന്ന കൊച്ച് അയൽ രാജ്യത്തിന്റെ ചരിത്രമറിയാൻ. പണ്ട് ചരിത്ര പുസ്തകത്താളുകളിൽ പരീക്ഷക്ക് വേണ്ടി മാത്രം പഠിച്ച ചേര ചോള സാമ്രാജ്യങ്ങളുടെ ചരിത്രമറിയാൻ. രജനി തിരണഗാമ എന്ന ധീരയായ മനുഷ്യ സ്നേഹിയെ അറിയാൻ. നോവൽ വഴികളുടെ ഭൂമിശാസ്ത്രം തിരയാൻ.  മിത്തും ചരിത്രവും ഭൂമിശാസ്ത്രവും വർത്തമാനവും കൂടിക്കലർന്ന കഥാഗതിക്ക് ചിലപ്പോഴൊക്കെ ഒരു യാത്രാവിവരണമോ ചരിത്രപുസ്തകമോ ആയി തോന്നാവുന്ന ശൈലി  തികച്ചും അനുയോജ്യമായി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകിയുടെ കഥയിൽ നിന്നും വർത്തമാന കാലത്തെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെത്തി നോവൽ അവസാനിക്കുമ്പോൾ, "ദേവനായകിയിൻ കതൈ " പൂർണ്ണമാകുന്നില്ല.  ആണ്ടാൾ ദേവനായകിമാർ ഇനിയുമുണ്ടാവും. ആവർത്തനം ചരിത്രത്തിന് സഹജമാണല്ലോ! യുദ്ധഭൂമികളിലും, അധികാരകേന്ദ്രങ്ങളിലും, വിപ്ലവ വിമോചന മുന്നേറ്റങ്ങൾക്കിടയിലും  പെണ്ണുടലുകളും  മനസ്സുകളും നിർദ്ദയം ചവുട്ടിയരക്കപ്പെടുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകി കടന്നു പോയ വഴികൾ രജനി തിരണഗാമക്കും സുഗന്ധിക്കു...

വർഷാന്ത്യ ചിന്തകൾ

Image
അലങ്കോലപ്പെട്ടു കിടക്കുന്ന മനസ്സിനെ ഒന്നടുക്കിപ്പെറുക്കണം.. ചിതറിക്കിടക്കുന്ന ചിന്തകളിൽ  തട്ടിത്തടഞ്ഞ് നടക്കാൻ വയ്യ... ഒരത്യാവശ്യത്തിന് നോക്കിയാൽ ഒന്നുമൊട്ടു കാണുകയുമില്ല... നനഞ്ഞു കുതിർന്ന ഓർമ്മകൾ...... കെട്ടുപോയ സ്വപ്നങ്ങളുടെ പുറന്തോടുകൾ. തകർന്ന മോഹങ്ങളുടെ ചില്ലു പൊട്ടുകൾ എല്ലാം എടുത്ത് ചവറ്റുകൂനയിലിടണം... കൂട്ടിയിട്ട് കത്തിക്കണം ... ആളിപ്പടർന്നേക്കാം.... പൊട്ടിത്തെറിച്ചേക്കാം.... എങ്കിലും നോക്കിനിൽക്കണം.... ചാരമാവുന്നത് കാണണം....  എല്ലാം കഴിഞ്ഞ് ശൂന്യതയിൽ.... നീണ്ടുനിവർന്ന് കിടക്കണം... ശാന്തമായുറങ്ങണം ... പ്രീത രാജ് Picture courtesy: www.depositphotos.com

ചുരുളി.

Image
ഒടുവിൽ ചുരുളി കണ്ടു. ഇഷ്ടമാവില്ല എന്ന മുൻവിധിയോടെയാണ് കാണാനിരുന്നത്. ആവശ്യത്തിലും കുറേ അധികം സദാചാരബോധം തലയിൽ ഉണ്ടെന്നാണ് സ്വയം വിലയിരുത്തൽ. അതി ശക്തമായ  ഫ്രോയിഡിയൻ സൂപ്പർ ഈഗോ,  വളർത്തു ഗുണമോ ദോഷമോ എന്നറിയില്ല. ചുരുളിയോട് ചേർത്ത് കേട്ടിരുന്ന The wolf of Wall Street പതിനഞ്ച് മിനിറ്റിലധികം കാണാൻ കഴിഞ്ഞിട്ടില്ല. ലിയനാർഡോ ഡികാപ്രിയോയെ അത്രമേൽ ഇഷ്ടമായിരുന്നിട്ടും. ചുരുളി വല്ലാത്തൊരു സ്ഥലം. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രാകൃത തടിപ്പാലം കടന്നാൽ പിന്നെ വേറെ ഭാഷ, സംസ്കാരം. പറയുന്ന ഓരോ വാക്യത്തിലും ചുരുങ്ങിയത് ഒരു തെറിയെങ്കിലും വേണം എന്നതാണതിന്റെ അടിസ്ഥാന വ്യാകരണം.  കഥാപാത്രങ്ങൾ എന്നു പറയാമോ എന്നറിയില്ല. ഒരു കൂട്ടം മനുഷ്യരും രണ്ടു പോലീസുകാരും. പുറം ലോകത്ത് കുറ്റം ചെയ്ത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എത്തിപ്പെട്ടതാണെന്നതാണോ അവരെ ഒരുമിപ്പിച്ച് നിർത്തുന്നത്.?  ഒരു കാര്യം ഉറപ്പാണ്, അവർ ചെറിയ കുറ്റവാളികളാണ്. അതുകൊണ്ടാണ് അവിടം സ്വർഗ്ഗമാണെന്ന് അവർക്ക് തോന്നുന്നത്. വമ്പൻമാർക്ക് ചുരുളി തീരെ പോര.  ക്ലൈമാക്സിന്റെ മിസ്റ്ററിയാണ് ഏറെ തിയറികളിൽ വിവരിച്ചു കണ്ടത്. എനിക്ക...

ഋതുവേതെന്നറിയാതെ ...

Image
ചോർന്നൊലിക്കുമീയിരുണ്ട  കാർമേഘമേലാപ്പിൻ കീഴെ  വേനലും വർഷവും ശൈത്യവുമിടകലർന്ന്  ഋതുവേതെന്നറിയാതെ ... വിറങ്ങലിച്ചിരിപ്പൂ ഞാൻ... ഒന്നു മാത്രമറിയാം...  ഒഴുകിപ്പോവുന്നു ജീവിതം .. അടർന്നു പോകുന്നു ദിനരാത്രങ്ങൾ... തിരിച്ചു പോക്കില്ല ...  തിരികെ കിട്ടില്ല....  മുന്നോട്ടൊഴുകാതെ വയ്യ... ഞെട്ടറ്റു വീഴാതെ വയ്യ...  ഒന്നും സുസ്ഥിരമല്ല..  സർവ്വം മായയെന്നല്ലോ തത്ത്വജ്ഞാനം..എങ്കിലും ... മായയേതെന്നറിയാതുഴറുന്നു ഞാൻ ... കൺമുന്നിൽ കാണുന്നതോ .. കാണാമറയത്തുള്ളതോ ...  പ്രീത രാജ്

അർദ്ധവിരാമങ്ങൾ

അർദ്ധവിരാമങ്ങൾ ഓർമ്മിപ്പിക്കുന്നതെന്ത്? തെല്ലിട നിൽക്കൂ പാതി കടന്നുപോയെന്നോ? പൂർണ്ണതക്കിനി അധികദൂരമില്ലെന്നോ? വാചകം അർത്ഥപൂർണ്ണമാകണമെങ്കിൽ ഇനിയങ്ങോട്ട് വാക്കുകളും ഉച്ചാരണവും  കരുതലോടെ വേണമെന്നോ?