കശ്മീരിൽ ഒരു ടുലിപ് വസന്തകാലത്ത് ഹിമാലയം എന്നും എന്നെ ആകർഷിച്ചിരുന്നു. പടിഞ്ഞാറ് സിന്ധു നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ 2400 കിലോമീറ്ററോളം ചന്ദ്രക്കലാകൃതിയിൽ നീണ്ടുകിടക്കുന്ന ഹിമാദ്രി, ഹിമാചൽ, ശിവാലിക് എന്നീ മൂന്ന് സമാന്തരനിരകൾ ചേർന്നതാണ് ഹിമാലയ പർവ്വതനിരകൾ. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ഇന്ത്യ, ചൈന, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ എന്നിങ്ങനെ ഏഴു രാജ്യങ്ങളിൽ സാന്നിദ്ധ്യമറിയിച്ചു കൊണ്ട് ഉന്നത ശീർഷനായി നിൽക്കുന്നു ഹിമവാൻ. കശ്മീർ സന്ദർശിക്കണമെന്നത് കുറെ കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹമാണ്. മഞ്ഞിൻ്റെ മകുടമണിഞ്ഞ് അറബിക്കടലലകളിൽ പാദങ്ങളൂന്നി നിൽക്കുന്ന ഭാരതാംബയുടെ ചിത്രം കുട്ടിക്കാലത്തെന്നോ മനസ്സിൽ പതിഞ്ഞതാണ്. ഭാരതാംബയുടെ മഞ്ഞുകിരീടം കശ്മീർ താഴ്വരയെ പൊതിഞ്ഞു നിൽക്കുന്ന ഹിമവൽ ശൃംഗങ്ങളിലാണെന്ന ധാരണയാണോ ആ മകുടം ഒന്നു കാണണം, ഒന്നു തൊട്ടു നോക്കണം എന്ന തീവ്രാഭിലാഷത്തിന് പുറകിൽ എന്നറിയില്ല. ഇങ്ങു താഴെ പാദങ്ങളിൽ നുര ചേർക്കുന്ന കടലലകൾക്ക് സമീപം ജീവിക്കുന്നവൾക്ക് ആ മോഹം തോന്നുന്നത് സ്വാഭാവികമായിരിക്കാം. കശ്മീർ സന്ദർശകരിൽ ധാരാളം മലയാളികൾ എത്തുന്നതും ഒരു പക്...
തണുപ്പിൻ്റെ സൂചിമുനകൾക്ക് വിട ഒസ്ലോയിൽ നിന്ന് യാത്ര തുടങ്ങിയ ഡി എഫ് ഡി എസ് കപ്പലിൽ വടക്കൻ കടലിൻ്റെ തിരകൾ നുരയായി ചിതറി വീണു. സിൽജ സിംഫണിയേക്കാൾ വലുതാണ് കാബിൻ. കൂടുതൽ സൗകര്യപ്രദവുമായി തോന്നി. അത്താഴവും പ്രഭാത ഭക്ഷണവും വിഭവസമൃദ്ധം. കാവിയറും സുഷിയും മുതൽ ചിക്കൻ ടിക്ക മസാല വരെയുണ്ട് വൈവിധ്യം പകരാൻ. കപ്പലിൽ നിന്ന് വാങ്ങിയ സാധനങ്ങൾ പാക്ക് ചെയ്യുമ്പോൾ യാത്ര അവസാനിക്കാറായല്ലോ എന്ന ചിന്തയിൽ തെർമൽസ് ഒക്കെ പാക്ക് ചെയ്തു. മൂന്നും നാലും ഡിഗ്രി അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞവർക്ക് കോപ്പൻഹേഗനിലെ പതിമൂന്നും പതിന്നാലുമൊക്കെ എത്ര നിസ്സാരം എന്നായിരുന്നു അപ്പോൾ കരുതിയത്. കോപൻഹേഗനിലെത്തുമ്പോൾ വെയിലും തണുപ്പുമായി സുഖകരമായ അന്തരീക്ഷമായിരുന്നു. സന്ദർശക പട്ടികയിലെ പ്രധാന ഇനമായ 'ലിറ്റിൽ മെർമെയ്ഡ്' ഇരിക്കുന്ന പരിസരത്ത് തിരക്കുണ്ടായിരുന്നു. ഏകയായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്ന പാവം മെർമെയ്ഡ്. ഒരു നാടോടിക്കഥയിലെ കഥാപാത്രമാണ് ലിറ്റിൽ മെർമെയ്ഡ്. ഒരു രാജകുമാരനെ പ്രണയിച്ച് മനുഷ്യ സ്ത്രീയായി അയാളോടൊപ്പം ജീവിക്കാൻ കൊതിച്ച് അയാൾക്ക് വേണ്ടി സർവ്വം ത്യജിച്ചവൾ. പത്മരാജൻ്റെ ഗന്ധർവ്വനെപ്പോലെ. അ...
ഒരു വടക്കൻ വീഥി ഗാഥ യൂറോപ്പിൻ്റെ വടക്കെ അറ്റത്താണ് നൊർവെ സ്ഥിതി ചെയ്യുന്നത്. വടക്കിൻ്റെ വീഥി ( Nothern Way) ആണ് ലോപിച്ച് Norway ആയത്. ആർക്ടിക് സർക്കിളിനുള്ളിലുള്ള, രാജ്യത്തിൻ്റെ വടക്കെ അറ്റത്തെ സ്വാൽബാർഡ് (Svalbard archipelago) ദ്വീപസമൂഹത്തിൽ ഗ്രീഷ്മകാലത്ത് ദിവസങ്ങളോളം സൂര്യൻ അസ്തമിക്കില്ല. ശൈത്യകാലത്ത് സൂര്യനെ കാണാൻ പറ്റാത്ത, ദിവസങ്ങളോളം നീണ്ട ധ്രുവരാത്രങ്ങളുമുണ്ട് അവിടെ. നീണ്ടു കിടക്കുന്ന നോർവെയുടെ തെക്കോട്ട് വരും തോറും പാതിരാ സൂര്യൻ്റെയും ധ്രുവരാത്രിയുടെയും ദൈർഘ്യം കുറയുന്നു, ജനസാന്ദ്രത കൂടുന്നു. വടക്ക് മനുഷ്യരേക്കാൾ കൂടുതൽ ധ്രുവകരടികളാണത്രെ. സ്റ്റോക്ഹോമിൽ നിന്ന് ഓസ്ലോയിലേക്കുള്ള യാത്രക്കിടയിൽ അതിർത്തിയിലുള്ള ഒരിടത്ത് ശുചിമുറി സൗകര്യത്തിനായി നിർത്തി. ശുചിമുറി അത്ര ശുചിയല്ലായിരുന്നു എങ്കിലും വാങ്ങണമെന്ന് വിചാരിച്ചിരുന്ന ഹെഡ് ബാൻഡ് അവിടത്തെ കടയിൽ നിന്ന് കിട്ടി. ഓസ്ലോയിലെത്തി രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടൽ സ്കാൻഡികിൽ ചെക്ക് ഇൻ ചെയ്തു. പിറ്റേന്ന് പ്രഭാത ഭക്ഷണം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് പരിസരം എത്ര മനോഹരമാണെന്ന് കണ്ടത്. ഇലകൾ വിരിച്ചിട്ട വലിയ...
Comments
Post a Comment