Posts

ആനിമലും മീലിബഗ്സും

Image
രണ്ടാഴ്ചയായി കുഞ്ഞിപ്പാപ്പുവിൽ മുഴുകിപ്പോയിരുന്നു. നിലത്ത് ചിതറിക്കിടക്കുന്ന ബ്ലോക്കുകൾക്കും പന്തുകൾക്കും വളകൾക്കും പുസ്തകങ്ങൾക്കും ഇടയിലൂടെ ഒഴുകുകയായിരുന്നു. പിന്നെ അവളെയും കൊണ്ട് സർക്കീട്ടും.  അവൾ പോയപ്പോൾ ഉണ്ടായ ശൂന്യതയിലേക്ക് മാറ്റി വച്ചിരുന്ന ഓരോന്നും തിരിച്ച് വച്ച് നിറക്കാൻ നോക്കുമ്പോഴാണ് ശംഖുപുഷ്പ വള്ളികളിൽ പരന്നു നിറഞ്ഞിരിക്കുന്ന മീലിബഗ്സിനെ കണ്ടത്. രണ്ടാഴ്ചയായി ചെടികളെ നോക്കാറുണ്ടായിരുന്നില്ല. വഴിപാട് പോലെ കുറച്ച് വെള്ളമൊഴിക്കും അതും അവളുടെ കൂടെ. " തനി " ( തനിച്ച് എന്നതിന് കുഞ്ഞിപ്പാപ്പു പ്രയോഗം ) എന്നു പറഞ്ഞ് താഴെ ഉള്ളതിനെല്ലാം അവളുടെ സ്വന്തം വക വെള്ളമൊഴിക്കലും. ഒരു extensive surgery നടത്തി ബഗ്സ് കാർന്നു തിന്ന വള്ളികൾ മുറിച്ചു മാറ്റി . പിന്നെ സാധാരണ ചെയ്യാറുള്ള പോലെ വേപ്പെണ്ണ സ്പ്രേ ചെയ്തു. തുടരെ ഒരാഴ്ചയോളം ചെയ്തിട്ടും കാര്യമുണ്ടായില്ല. വേപ്പെണ്ണ കുടിച്ച് വീർത്ത് അവ പൂർവ്വാധികം ശക്തിയോടെ ആക്രമിച്ചു. ടിഷ്യു പേപ്പർ കൊണ്ട് ഓരോന്നിനെയും എടുത്ത് മാറ്റുക എന്ന ശ്രമകരമായ ദൗത്യം തൽക്കാലം വിജയം കണ്ടെന്ന് തോന്നുന്നു. പുതിയ നാമ്പുകൾ വരുന്നുണ്ട്. ഭ്രാന്തമായ ശ്രമം ഫലം...

ഇഷാംബരം

Image
ഇഷാംബരം അരുൺ ആർ ഇഷാംബരം എന്നെ പഴയ ചില മുംബൈ ഓർമ്മകളിലേക്ക് കൊണ്ട് പോയി. മുംബൈ സബർബൻ ടെയിനുകളിലിരുന്ന് കണ്ട അസ്വസ്ഥമാക്കുന്ന വഴിയോരക്കാഴ്ചകൾ. സ്ലംസ് എന്ന് വിളിപ്പേരുള്ള മനുഷ്യ വാസസ്ഥലങ്ങൾ. വിധിയുടെ ഏത് ഭാഗ്യതരംഗത്തിലേറിയാണ് ഞാൻ ഇപ്പുറം നിൽക്കുന്നതെന്നോർത്ത് നെടുവീർപ്പിട്ടിട്ടുണ്ട്. എങ്ങനെയാണവിടെ ജീവിയ്ക്കുന്നതെന്ന് അമ്പരന്നിട്ടുണ്ട്. പിന്നെ,  ശതകോടീശ്വരൻമാർക്ക് എന്റെ ജീവിത സാഹചര്യങ്ങൾ അതേ അമ്പരപ്പുണ്ടാക്കുമായിരിക്കുമെന്നും എല്ലാം ആപേക്ഷികമാണെന്നും സ്വയം സമാധാനിച്ചിട്ടുണ്ട്.  ഒരിക്കൽ ഗൊരായിലെ "അപ്നാ ബസാർ ' എന്ന സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങുമ്പോൾ കാറിന്റെ താക്കോൽ ഗട്ടറിൽ വീണു. വീട്ടിൽ നിന്ന് ഡൂപ്ലിക്കേറ്റ് എടുത്തു വരേണ്ടിവരും എന്ന് കരുതിയതാണ്. അവിടത്തെ ജോലിക്കാർ നിമിഷ നേരം  കൊണ്ട് ഗട്ടറിലിറങ്ങി അത് തപ്പിയെടുത്തു. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾക്ക് പിന്നിൽ ഇത്തരം സാഹസികാദ്ധ്വാനങ്ങളുണ്ടെന്ന് നേരിട്ടറിഞ്ഞത് അന്നാണ്.  എങ്കിലും തോട്ടിപ്പണി ഇപ്പോഴും നിലവിലുണ്ടെന്നറിയില്ലായിരുന്നു. ചന്ദ്രനിൽ പോകാനുള്ള സാങ്കേതിക വിദ്യയുള്ള രാജ്യത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ മന...

കാതൽ - ദ കോർ

Image
കാതൽ ദ കോർ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല സിനിമ . മാത്യുവിനെ മമ്മൂട്ടി അതിസൂക്ഷ്മമായി അവതരിപ്പിച്ചപ്പോൾ കൂടെയുള്ളവരെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി. ചാച്ചന്റെ പ്രകടനം ഗംഭീരമായി. മാത്യുവും ഓമനയും ഒരുപോലെ വ്യവസ്ഥിതിയുടെ ഇരകളാണ്.  ഓമനയുടെ സ്ഥിതി ഏറ്റവും ദുഷ്കരമാവുന്നത്  ഇറങ്ങി പോകാൻ ഇടമില്ലാത്തതു കൊണ്ടാണ്.  സ്ത്രീധനം നൽകി പറഞ്ഞു വിട്ടവൾക്ക് വീട്ടിൽ തിരിച്ചു ചെല്ലാൻ പറ്റില്ലല്ലോ! കോട്ടയത്ത് ജോലി ചെയ്യുമ്പോൾ  ഒരു സഹപ്രവർത്തകൻ സ്ത്രീധനത്തിനെതിരായ ഞങ്ങളുടെ നിലപാടിനെ വീറോടെ എതിർത്തിരുന്നു.. വിവാഹം ചെയ്തയച്ച മകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് അതങ്ങ് സഹിക്കുക എന്നതാണ് പുള്ളി കണ്ട മറുപടി. ഹോമോ സെക്ഷ്വൽ ആണെന്നറിഞ്ഞിട്ടും മകനെ കല്യാണം കഴിപ്പിച്ച് നേരെയാക്കാമെന്ന് കരുതിയ അപ്പൻ സമൂഹത്തിന്റെ നേർ പരിഛേദമാണ്. അപ്പനെന്നാൽ ഉടമസ്ഥൻ എന്ന് ധരിച്ച് വശായാവരുടെ നാടാണല്ലോ ഇത്. മറ്റ് ജാതിയിലെ ഒരുത്തനെ പ്രണയിച്ചതിന്റെ പേരിൽ മകളെ മർദ്ദിച്ച് കീടനാശിനി കുടിപ്പിച്ച് കൊന്ന അഭ്യസ്തവിദ്യരായ അച്ഛൻമാരുള്ള നാട്. മക്കളെ മറ്റൊരു വ്യക്തിയായി കാണാൻ എന്തേ നമുക്കിപ്...

ശിശിരം

Image
വൃശ്ചികക്കാറ്റിന്റെ വരവറിയിച്ചു വീശുന്ന ചെറുകാറ്റ് .... കാറ്റിലാടുന്ന മാവിലകൾക്കിടയിൽ ചെറുപൂങ്കുലകൾ ..... നിറങ്ങൾ വാരിയണിഞ്ഞ് വെയിലിൽ തിളങ്ങി  ചെമ്പരത്തിയും വാടാമല്ലിയും നാലുമണി പൂക്കളും ചെണ്ടുമല്ലിയും ..... കിളികളുടെ വൃന്ദഗാനം ..... രാവിൽ തെളിഞ്ഞ വാനിൽ തിളങ്ങുന്ന താരകൾ ..... കാറ്റിന്നലകളിലേറിവന്ന്  തുറന്ന ജാലകത്തിലൂടെ മെല്ലെ പൊതിയുന്ന ചെറുകുളിരലകൾ ..... വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക്  വേദിയൊരുങ്ങുകയായി...... പ്രീത രാജ്

നിരീശ്വരൻ

Image
നിരീശ്വരൻ വി.ജെ. ജെയിംസ് " ഇനി നമുക്ക് നിരീശ്വരന്റെ അപദാനങ്ങൾ പാടാം. എങ്ങും നിറഞ്ഞ് എങ്ങും വിളങ്ങുന്ന നിരീശ്വരൻ മണ്ണിൽ ഉൽപത്തിയായ കഥകൾ പറയാം.... ............ ഓം നിരീശ്വരായ നമ: ഇങ്ങനെ നിരീശ്വര പ്രാർത്ഥനയിലൂടെ തുടങ്ങുന്ന നോവൽ നിരീശ്വരന്റെ ഉൽപത്തി മുതൽ പുന:സൃഷ്ടി വരെയുള്ള സംഭവങ്ങൾ വിവരിക്കുന്നു.  ആഭാസന്മാർ എന്ന് സ്വയം വിളിക്കുന്ന പുരോഗമനവാദികളും അവിശ്വാസികളുമായ മൂന്ന് യുവാക്കൾ (ആന്റണി, ഭാസ്കരൻ, സഹീർ), ദൈവ വിശ്വാസത്തിന്റെ അർത്ഥമില്ലായ്മ സമൂഹത്തെ ബോദ്ധ്യപ്പെടുത്താനാണ് ആലും മാവും ചേർന്നു നിൽക്കുന്നതിനാൽ " ആത്മാവ് " എന്നു വിളിക്കുന്ന വൃക്ഷദ്വയത്തിന്റെ ചുവട്ടിൽ ഒരു അമാവാസി ദിവസം ഒരു കല്ല് എടുത്ത് വച്ച് നിരീശ്വര പ്രതിഷ്ഠ നടത്തിയത്.  മോഷണക്കുറ്റം ആരോപിക്കപ്പെട്ട്  ഉപാസിച്ചിരുന്ന  ദേവ ക്ഷേത്രത്തിൽ നിന്ന് നിഷ്കാസിതനായ ഈശ്വരൻ എമ്പ്രാന്തിരിയെയാണ് കാർമികനായി  ആഭാസന്മാർ കണ്ടെത്തിയത്. ഒരിക്കലും നടക്കാൻ സാദ്ധ്യതയില്ലാത്ത ചില പ്രാർത്ഥനകളും നിരീശ്വര സമക്ഷം വച്ചു.  ആളുകൾ ആരാധിച്ചു തുടങ്ങുമ്പോൾ കല്ലെടുത്ത് വലിച്ചെറിയാനായിരുന്നു ആഭാസന്മാരുടെ പരിപാടി. പക്ഷെ ഫലിച്ച പ്രാ...

ഒരിലയുടെ മരണം

Image
ഒരിലയുടെ മരണം നഷ്ടമായെന്നു നിനച്ചിരിക്കവെ തിരികെ വന്നൊരുന്മേഷത്തിൽ ആർദ്രമായാ പുലരിയിൽ മെല്ലെ നടക്കാനിറങ്ങവെ .... പുഞ്ചിരിച്ച് തലയാട്ടി പൂക്കളും ചിലച്ചഭിവാദ്യം ചെയ്ത് കിളികളും ഒരലയായ് മെല്ലെ തൊട്ട് തെന്നലും  ചിരപരിചയഭാവം പൂണ്ടു... കാറ്റിന്നലകളിൽ ചാഞ്ചാടി  താഴേക്ക് വീഴുന്നൊരില.. വേദി വിടും നർത്തകി തൻ സുന്ദര ചലനങ്ങൾ പോലെ ...  മരമൊന്ന് താഴേക്ക് നോക്കിയോ അമൃതൂട്ടിയവളല്ലേ !! മറ്റിലകൾ തെല്ലിട മൗനമായോ കൂടെയാടിയവളല്ലേ !! ഇക്കിളിയിട്ടിയിരുന്ന തെന്നൽ  തെല്ലിട സ്തബ്ധനായോ? ഊർജദാതാവായ സൂര്യൻ താഴേക്കൊന്ന് നോക്കിയോ?  വീഴുമ്പോൾ സ്മൃതിയലക- ളവളെ  ചൂഴ്ന്നിരുന്നോ? ശേഷമുണ്ടോ ഒരു മുദ്രയെങ്കിലു- മെന്നവൾ ചിന്തിച്ചിരുന്നോ ?  അനിവാര്യം സ്വാഭാവികം മൃത്യു വേദിയിൽ നന്നായാടുക, ശേഷം എന്തായാലെന്തെ- ന്നവൾ വേദാന്തിയായോ? അഴുക്കു ചാലിൽ പതിക്കിലോ ചവിട്ടിയരക്കപ്പെടുകിലോ കത്തി ചാരമാകിലോ മണ്ണിലലിയുക വളമാകുക!! മരണമെപ്പോഴുമേവർക്കുമിവ്വണ്ണം പ്രൗഢ സുന്ദരമായിരുന്നെങ്കിൽ!! പ്രീത രാജ്

പുളിമാവിനൊരു ചരമക്കുറിപ്പ്

Image
"വിഷുവിന് കൂട്ടാൻ വയ്ക്കാൻ  ചന്ദ്രക്കാരൻ മാങ്ങ കിട്ടാണെങ്കിൽ വാങ്ങിച്ചോളൂ" എന്ന് അമ്മ പറഞ്ഞപ്പോളാണ് പുളിമാവിനെ പറ്റി ഓർത്തത്. പുളിമാവുള്ള കാലത്തോളം, അതായത് കഴിഞ്ഞ കൊല്ലം വരെ വിഷുവിന് കൂട്ടാൻ വയ്ക്കാൻ മാങ്ങ വാങ്ങേണ്ടി വരാറില്ലായിരുന്നു. മാവ് ഉതിർത്തിടുന്ന മാമ്പഴങ്ങൾ പെറുക്കി എടുത്താൽ മാത്രം മതിയായിരുന്നു. ഏറെ കാലം തൊടിയിലെ നിറസാന്നിദ്ധ്യമായിരുന്നു പുളിമാവ്. . തൊടിയിലെ മറ്റു മാവുകളേക്കാളും ഉയരമുണ്ടായിരുന്നു പുളിമാവിന് . ഉയരത്തിൽ പടർന്നു പന്തലിച്ച് പ്രൗഢയായ ഒരു തറവാട്ടമ്മയെ പോലെ പുളിമാവ് തലയുയർത്തി നിന്നു. അഞ്ചു വീടുകൾ വേർതിരിക്കുന്ന മതിലുകൾ ഇല്ലാതെ ഒറ്റത്തൊടിയായിരുന്ന കാലത്ത് തറവാടിന്റെ പടിഞ്ഞാറെ തൊടിയിലാണ് പുളിമാവിൻ്റെ  നിൽപ് . പുളിമാവിനെ കുട്ടിക്കാലത്തൊന്നും ശ്രദ്ധിച്ചിട്ടില്ല. വടക്കു പുറത്തുള്ള താഴ്ന്നു കിടക്കുന്ന കൊമ്പുകളുള്ള ഒട്ടുമാവായിരുന്നു ഞങ്ങളുടെ ഇഷ്ട സങ്കേതം. മരത്തിൽ കയറിയിട്ടുണ്ട് എന്ന് പറയാൻ അത് മാത്രമേ ഉള്ളൂ.  പുളിമാവ് പൂത്തോ കായ്ച്ചോ എന്നൊന്നും അറിയാൻ പറ്റില്ല. പച്ച നിറമുള്ള മാമ്പഴങ്ങൾ ചുവട്ടിലെ ചപ്പിലകളിലേക്ക് വീഴുമ്പോൾ അറിയാം മാങ്ങ പഴുത്തു എന്ന്...