Posts

മഴയുടെ മേളവും വാത്സല്യപൂരവും

Image
പുറത്ത് മഴയുടെ മേളവും. ഉള്ളിൽ വാത്സല്യപൂരവും...  കുഞ്ഞിക്കൈകളുടെ തൂവൽസ്പർശത്തിൽ കുഞ്ഞ് ചിരിയിൽ തെളിയുന്ന കുഞ്ഞരിപ്പല്ലിന്റെ മുഗ്ദ്ധ കാന്തിയിൽ... കുഞ്ഞ് മുഖത്തെ ഓമന ഭാവങ്ങളിൽ ... ആർദ്രമാവുന്ന അച്ഛമ്മ മനസ്സ്....  വാത്സല്യ പ്രവാഹത്തിൽ നില കിട്ടാതൊഴുകുമ്പോൾ നാവിൽ തുമ്പിൽ  Wheels on the bus go round and round... Baby shark do do do do do ... തപ്പുകൊട്ടുണ്ണീ തപ്പ് കൊട്ട് ....  ആരു പറഞ്ഞു മ്യാവൂ.....  പ്രീത രാജ്

പ്രണയം

Image
കടലോളമുണ്ടെൻ പ്രണയം നിനക്കായ് പണിപ്പെട്ടൊരു പേടകത്തിലാക്കിയതിനെ ഹൃദയത്തിന്നാഴങ്ങളിലമുഴ്ത്തി ഞാൻ... തുറന്നാൽ സുനാമിയായ്, പ്രളയമായ്  ആർത്തലക്കും, നിറഞ്ഞൊഴുകുമെന്നാൽ സൂത്രമുള്ളൊരു താഴിട്ടു പൂട്ടിയിരിപ്പൂ ഞാൻ ... ഹൃത്താളത്തിന് ശ്രുതി മീട്ടുമിരമ്പമായ് ആന്മാവിൻ തരംഗമായ് ജീവരേഖയോടൊപ്പം തുടിച്ചതെൻ ജീവരാഗം ലയസാന്ദ്രമാക്കട്ടെ ഒടുവിൽ നേർരേഖയാവും വരെ ... പ്രീത രാജ്

Happiness

Image
Happiness is not always about success.. Sometimes losing is happiness... Letting someone win over you is happiness... Letting go is happiness... Moving on after losing is happiness... Happiness is not always about laughter... A muffled sob while watching a movie, Or tears rolling down while reading.. Or a knot in the throat while listening to a song. Can sometimes bring happiness... Happiness is not always about action... Sometimes happiness is... Just floating there in the stream of life, Completely submitting to winds and tides... Blissfully unaware of direction or destination.. Preetha Raj സന്തോഷം എപ്പോഴും വിജയിക്കുന്നതിലല്ല. ചിലപ്പോഴൊക്കെ തോറ്റു കൊടുക്കുന്നതാണ്,.. തോൽപ്പിച്ചവന്റെ ആഹ്ളാദമാണ് സന്തോഷം.... ചിലപ്പോൾ വിട്ടുകൊടുക്കുന്നതാണ് സന്തോഷം... വീണിടത്തു നിന്ന് മെല്ലെ നടന്നു തുടങ്ങുന്നതാണ് സന്തോഷം... എപ്പോഴും ചിരിയല്ല സന്തോഷം ... ഒരു സിനിമ കണ്ട് കണ്ണുനീർ തൂകുന്നത് വായനക്കിടയിൽ വിതുമ്പലടക്കുന്നത് ഒരു പാട്ട് കേട്ട് ഗദ്ഗദകണ്ഠയാവുന്നത്... ചിലപ്പോഴൊക്കെ സന്തോഷമാണ്.. എപ്പോഴും ...

കോവിഡ് എന്ന ' മീശ '

Image
കോവിഡ് എങ്ങനെയൊക്കെ ഒരാളെ ബാധിക്കും? എണ്ണമില്ലാത്തത്ര വാർത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇത് ചർച്ച ചെയ്യുന്നുണ്ട്, , ശാസ്ത്രീയമായും ഭാവനാപരമായും. പുതിയ പകർച്ചവ്യാധിയായതിനാൽ ഭാവനക്ക് ഏറെ സാധ്യതയുണ്ട് താനും.  അടച്ചിരിപ്പിന്റെ കാലത്ത് കോവിഡ് ഭൂമിയിൽ കൊണ്ടു വന്ന പല നല്ല മാറ്റങ്ങളും നമ്മൾ ചർച്ച ചെയ്തു. അന്തരീക്ഷ മലിനീകരണം കുറച്ചു, വന്യജീവികൾക്ക് സന്തോഷമായി, മനുഷ്യജീവികൾ സ്വയം വിലയിരുത്തിത്തുടങ്ങി, അങ്ങനെ അങ്ങനെ ഭാവനകളും മോഹങ്ങളും പ്രതീക്ഷകളും ലോകമാകമാനം പറന്നു നടന്നു.  പിന്നെ പിന്നെ എല്ലാ വൈകൃതങ്ങളും പുറത്തു വന്നു തുടങ്ങി. ഭൂമിയുടെയും മനസ്സുകളുടെയും. കലാലയങ്ങളിൽ ചോര ഒഴുകുന്നു, എങ്ങും ലഹരി പടരുന്നു, ദ്രാവകമായും പൊടിയായും സ്റ്റാമ്പായും അങ്ങനെ പലവിധ രൂപഭേദങ്ങളിൽ, പിഞ്ചു ജീവനുകൾ ശ്വാസം മുട്ടി നിശ്ശബ്ദമാവുന്നു, പിച്ചിച്ചീന്തപ്പെടുന്നു, തകർക്കപ്പെടുന്നു, കശക്കിയെറിയപ്പെടുന്നു.  പാർപ്പിടങ്ങളിൽ മിസൈലുകൾ പതിക്കുന്നു, അങ്കക്കലി പൂണ്ട് ആളുകൾ അന്യോന്യം കൊല്ലുന്നു.  കോവിഡിന് വാലും ചുരുട്ടി ഓടാതെ വയ്യ. ഇവിടെ ഇനി അതെന്തു ചെയ്യാൻ.! എന്തു നാശം വിതയ്ക്കാൻ?എന്തു പാഠം പഠിപ്പ...

വന്ദേ മാതരം!

Image
"ഉത്തമം മധ്യമം പിന്നേതധമവു_ മിത്ഥം ത്രിവിധമായുള്ള വിചാരവും  സാദ്ധ്യമിദം ദുസ്സാദ്ധ്യമാമിദം സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും കേട്ടാൽ പലർക്കുമൊരുപോലെ മാനസേ വാട്ടമൊഴിഞ്ഞു തൊന്നീടുന്നതും മുദാ തമ്മിലന്യോന്യം പറയുന്ന നേരത്തു സമ്മതം മാമകം നന്നുനന്നീദൃശം എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം, പിന്നെ രണ്ടാമത് മദ്ധ്യമം ചൊല്ലുവൻ ഓരോ തരം പറഞ്ഞൂനങ്ങളുള്ളത് തീരുവാനായ് പ്രദിപാദിച്ചനന്തരം നല്ലതിതെന്നൈകമത്യമായേവനു- മുള്ളിലുറച്ച് കല്പിച്ചു പിരിവതു മദ്ധ്യമമയുള്ള മന്ത്രമതെന്നിയേ ചിത്താഭിമാനേന താൻ  താൻ പറഞ്ഞതു സാധിപ്പതിന്നു ദുസ്‌തർക്കം പറഞ്ഞതു ബാധിച്ച് മറ്റേവനും പറഞ്ഞീർഷ്യയാ കാലുഷ്യചേതസാ കൽപിച്ച് കൂടാതെ കാലവും ദീർഘമായീടും പരസ്പരം നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ നിന്ദ്യമായുള്ളോന്നധമമതെത്രയും എന്നാലിവിടെ നമുക്കെന്തുനല്ലതെ- ന്നൊന്നിച്ചു നിങ്ങൾ വിചാരിച്ചു ചൊല്ലുവിൻ " അദ്ധ്യാത്മ രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. രാവണൻ തന്റെ മന്ത്രിമാരോടും സദസ്സിലെ പ്രമുഖരോടും യുദ്ധവിചാരം നടത്തുന്നതിന് ആമുഖമായി പറയുന്നതാണിത്.  ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വിവേകത്തിന്റെ ശബ്ദമുയർ...

അഭയാർത്ഥികൾ

Image
അഭയാർത്ഥികൾ ഒരു മാസത്തേക്ക് വീട് വിട്ട് പോയതാണ് കാരണം. മടങ്ങി വന്നപ്പോൾ ഫ്ലാറ്റിൽ ആകെയുള്ള ബാൽക്കണി പ്രാവുകൾ കൈയേറിയിരിക്കുന്നു. എന്നെ കണ്ടപ്പോൾ 'ഇതേതാ ഈ സ്ത്രീ ' എന്ന് ഇത്തിരി ഗൗരവത്തിൽ നോട്ടങ്ങളും. ക്ലോത്ത് ഹാങ്ങറുകളും ചെടികൾക്ക് താങ്ങു കൊടുക്കാൻ സൂക്ഷിച്ചിരുന്ന കമ്പുകളും ഒക്കെ ബാൽക്കണിക്കമ്പികളിൽ അടിച്ച് ഓടിപ്പിക്കുമ്പോൾ ' ഇതേതാ ഈ ഭ്രാന്തി ' എന്ന ഒരു നോട്ടം നോക്കി  മനസ്സില്ലാമനസ്സോടെ തെല്ലു ദൂരെ പറന്ന് വീണ്ടും വരും.  ആകെയുള്ള ബാൽക്കണിയാണ്. ചെടികളും പുൾ ആൻഡ് ഡ്രൈ ക്ലോത്ത് ലൈനും എപ്പോഴും ആവശ്യമില്ലാത്ത ഏതൊക്കെയോ സാധനങ്ങളും  ഒക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ച് വച്ചിരിക്കുന്നതാണ്. അവിടേക്കാണ് നുഴഞ്ഞു കയറ്റം.  അനുനയത്തിൽ പറഞ്ഞു നോക്കി. " നോക്ക് എത്ര തരം പക്ഷികളുണ്ട് പറന്നു നടക്കുന്നു. അവരൊക്കെ ഏതെങ്കിലും മരക്കൊമ്പിൽ കൂട് വച്ച് സുഖമായി ജീവിക്കുന്നു. നിങ്ങൾക്കും അങ്ങനെ ചെയ്തൂടെ . അവിടെയാവുമ്പോൾ ആരെയും പേടിക്കണ്ട. നല്ല ശുദ്ധവായുവും കിട്ടും. ഇവിടെ വന്ന് വെള്ളം കുടിച്ചോളൂ. പക്ഷെ താമസം മരക്കൊമ്പിലേക്ക് മാറ്റണം."  തെല്ലു പുച്ഛത്തോടെ എന്നെ നോക്കി ഇരുന്നിടത്ത് നിന...

ഒരു കാകപുരാണം

Image
വെളുപ്പിന് നാലുമണിക്ക് ഉറക്കമുണർന്നു വൈകിവന്ന ധനുമാസക്കുളിരിൽ മൂടിപ്പുതച്ച് വെറുതെ കിടന്നപ്പോൾ ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിലക്കൽ. രാത്രി കിടക്കുമ്പോഴും കേട്ടിരുന്നു അതേ ശബ്ദം. ഇതിനൊന്നും ഉറക്കവുമില്ലേ എന്നോർത്ത് കിടന്നപ്പോഴാണ് കാക്കയെ ഓർത്തത്.  ഈയിടെയായി പണ്ടത്തെ പോലെ കാണാറില്ല കാക്കകളെ. മൈനകളും പൂത്താങ്കീരികളും ഇരട്ടവാലൻമാരും കുഞ്ഞിക്കിളികളും ചെമ്പോത്തും കുയിലും എന്തിന് മയിലു പോലും വിലസി നടക്കുന്ന തൊടിയിലെവിടെയും കാക്കയെ കാണുന്നില്ല.  പണ്ടൊക്കെ അടുക്കളപ്പുറങ്ങൾ അവരുടെ സ്ഥിരം ആവാസസ്ഥലമായിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന സാധനങ്ങളൊക്കെ തക്കം പാർത്ത് കൊത്തിയെടുത്ത് പറന്നിരുന്നു. "പോ കാക്കേ" എന്ന് വടിയെടുത്ത് ആട്ടുമ്പോഴേക്കും കാക്ക കാര്യം സാധിച്ച് മരക്കൊമ്പിലെത്തിക്കാണും. കാക്ക കരയുമ്പോൾ "ഇന്നാരാണാവോ വിരുന്നു കാർ. ? കാക്ക കുറെ നേരമായല്ലോ വിരുന്നു വിളിക്കുന്നു"  എന്നും ആലോചിച്ചിരുന്നു വീട്ടമ്മമാർ.  ഉണ്ണികളുടെ മാമുവിന്റെ പങ്കു പറ്റാനും കാക്ക റെഡിയായിരുന്നു. കാക്കയ്ക്കൊരുരുള കൊടുത്താലേ അടുത്ത ഉരുളക്കായി എന്റെ മോൻ വായ തുറക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു കാക്...